Tuesday, April 20, 2010

ടെലിവിഷനു മുമ്പും മലയാളി ഉണ്ടായിരുന്നു...




മലയാളി ടെലിവിഷനെ ആരാധിച്ചുപോയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു.
1984ല്‍ ശ്രീമതി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചതിനെ തുടര്‍ന്ന് അവരുടെ മൃതശരീരം ദഹിപ്പിക്കുന്നതുവരെ രണ്ടുമൂന്നു ദിവസം നടത്തിയ ലൈവ് ടെലിക്കാസ്റ്റ്. അതുകാണാന്‍ ടെലിവിഷന്‍ സെറ്റിനുമുമ്പില്‍     ആളുകള്‍ കൂട്ടം  ചേര്‍ന്നു നിന്നു. അന്ന് ഏതെങ്കിലും പണക്കാരന്റെ വീട്ടിലോ പൊതുവായനശാലയിലോ മാത്രം പ്രദര്‍ശനത്തിനു വെച്ച ടെലിവിഷനില്‍ കണ്ട ദൃശ്യങ്ങള്‍ മലയാളി മന്നില്ല.  അതുകാണാന്‍ അന്നത്തെ 75 കോടിയോളം വരുന്ന ജനസംഖ്യയില്‍ ഭാഗ്യമുണ്ടായവര്‍ പക്ഷേ ഒന്നോ രണ്ടോ കോടി മാത്രമായിരിക്കും.  
1984ല്‍ തന്നെ നടന്ന ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ പി.ടി. ഉഷ കൊണ്ടുവരുമെന്നു കരുതിയ പ്രതീക്ഷാ ഭരിതമായ ഒരു പ്രകടനം തകര്‍ന്ന ടിയുന്നത് കണ്ട് ഉഷയെപ്പോലെ തന്നെ പൊട്ടിക്കരഞ്ഞ കേരളക്കാരുടെ ഹൃദയത്തിലും അറിയാതെ ടെലിവിഷന്‍ കൂടുകൂട്ടുകയായിരുന്നു. 
1986ല്‍ മെക്സിക്കോ ലോകകപ്പ് കര്‍ക്കിടകത്തിലെ തിമര്‍ത്തു പെയ്യുന്ന മഴയത്ത് അര്‍ദ്ധരാത്രിയില്‍ കുടയും പിടിച്ചുനിന്ന് കണ്ടു നിന്നപ്പോള്‍ മറഡോണയോടൊപ്പം ടെലിവിഷനും മലയാളിയെ കീഴടക്കുകയായിരുന്നു.
അങ്ങനെ മലയാളിയുടെ സ്വീകരണ മുറിയില്‍ മേശപ്പുത്ത് ഒരു പെട്ടി സ്ഥാനം പിടിച്ചു.  മലയാളം പ്രക്ഷേപണം എല്ലായിടത്തും ലഭ്യമാകാത്ത കാലത്ത്, ഗതികെട്ട പുല്ലു തിന്നുന്ന പോലെ അന്യ ഭാഷയില്‍ കാണുന്ന പലതും നാം അദ്ഭുതത്തോടെ കണ്ടു നിന്നു.  പയ്യെപ്പയ്യെ ദൂരദര്‍ശന്‍ ന്മ‍ലയാളം പരിപാടി വ്യാപകമാക്കിയപ്പോള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ വരുന്ന മലയാളം സിനിമ കാണാന്‍ നാട്ടിന്‍ പുറത്തുകാര്‍ ‘ചൂട്ടും പന്തവുമായി’ വയലേലകള്‍ താണ്ടി ടെലിവിഷനില്‍ ലയിച്ചിരുന്നു.
തൊണ്ണൂറില്‍ തുടങ്ങിയ  ഏഷാനെറ്റ് പുതിയ പ്രക്ഷേപണ നയത്തിന്റെ ഭാഗമായി പരിപാടി കേരളത്തില്‍ നിന്നു തന്നെ ടെലിക്കാസ്റ്റ് ചെയ്തപ്പോള്‍ മലയാളിക്ക്  ആദ്യമായി ഒരു സ്വകാര്യ ചാനല്‍ കൂടി വന്നു. അങ്ങനെ മലയാളിക്ക് ഓരോ വര്‍ഷവും പുതിയ രണ്ടും മൂന്നും ചാനല്‍ കൂടി വന്നുകൊണ്ടിരുന്നു. വാര്‍ത്ത വായിച്ചും കേട്ടുംഅറിഞ്ഞ   മലയാളി വാര്‍ത്ത കണ്ടറിയാന്‍ തുടങ്ങി.
ആകാശവാണിയുടെ അക്ഷര ശുദ്ധിയുള്ള ശബ്ദം വീടുകളില്‍ കുറഞ്ഞു വന്നു. പകരം ‘മംഗ്ളീഷ്’ ഭാഷയിലുള്ള കൊഞ്ചലും കുഴയലും കൂടി. ദ്രുശ്യ ഭാഷ തന്നെ ആംഗിക ചലനങ്ങള്‍ കൊണ്ട് വികൃതമായും വാചികാബദ്ധങ്ങള്‍ കൊണ്ട് മലിനവുമായി. ഭാഷയുടെ പ്രശ്നം അങ്ങനെ നില്‍ക്കട്ടെ, മറ്റ് എന്തെല്ലാം കിടക്കുന്നു!
  പതിനഞ്ചോളം ഭാഷാ ചാനലുകള്‍ ഇന്ന് മലയാളിക്ക് സ്വന്തം. അതിലെന്തിരിക്കുന്നു എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. നൂറുകണക്കിനു പത്രമാധ്യമങ്ങള്‍  മലയാളത്തില്‍ ഇങ്ങുന്നില്ലേ? പേടിക്കേണ്ട പന്ത്രണ്ടോളം പുതിയ മലയാളം ചാനലുകള്‍ കൂടി ഈ വര്‍ഷം വരുന്നു. എല്ലാവരും കൂടി ചേര്‍ന്ന് ഭാഷയേയും ജീവിത രീതികളെയും മാറ്റി മറിക്കട്ടെ.. 
ടെലിവിഷന്‍ വരുന്നതിനു മുമ്പുള്ള മലയാളിയും അതിനു ശേഷമുള്ള മലയാളിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു ചിന്തിച്ചു നോക്കൂ. മലയാളിയെന്നല്ല, ലോകത്തിനെയാകെ ടെലിവിഷന്‍ മാറ്റി മറിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യക്ക് ഗുണവും ദോഷവുമുണ്ട് എന്നത് നേര്. 
ടെലിവിഷന്‍ വാര്‍ത്തകള്‍

നിലവിലുള്ള പതിനഞ്ചോളം ചാനലും വരാനിരിക്കുന്ന പന്ത്രണ്ടോളം ചാനലും കൂടി ചേര്‍ന്ന് സൃഷ്ടിക്കാന്‍ പോകുന്നത് എന്താണ്? അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പത്തിരുന്നൂറോളം പത്രമാധ്യമങ്ങളും ഒന്നര ഡസനോളം ചാനലുകാരും ഉറക്കമിളിച്ചിരുന്നിട്ടും കേരളം ധാ ര്‍മ്മികമായും സദാചാര പരമായും അധപ്പതിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികള്‍  വര്‍ദ്ധിക്കും തോറും രോഗികളുടെ എണ്ണം പെരുകുന്ന അതേ അവസ്ഥ. ഇന്ന് ഒരാള്‍ പണം കൊടുത്തു വരിക്കാരനാകുന്ന പത്രം കണ്ടാലും അയാള്‍ സ്ഥിരമായി കാണുന്ന ചാനലു കണ്ടാലും അയാളുടെ മതവും രാഷ്ട്രീയവും വെളിവാകുമെന്നതല്ലേ സത്യം?  വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടുകയും അത് സെന്‍സേഷണല്‍ ചെയ്യപ്പെടുകയും ചെയ്യുന്നതിനാല്‍ സത്യം കണ്ടെത്തുക പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന പണി തന്നെ. ‘ഫോര്‍ത്ത് എസ്റ്റേറ്റ്’ എന്ന ജനാധിപത്യത്തിലെ നീതിയുടെ പടവാളായി നില്ക്കേണ്ട പത്രാധിപരുടെ   ധാര്‍മ്മിക ബോധം ഇന്ന് എവിടെ നില്ക്കുന്നു?  

ടെലിവിഷന്റെ ഒരു ദിവസം

നമ്മുടെ മലയാളം ചാനല്‍ നല്കുന്ന ഒരു ദിവസത്തെ പരിപാടി ‍നമുക്കൊന്ന് ശ്രദ്ധിക്കാം.

              പുലര്‍ച്ചെ ഒരു മണി മുതല്‍ കാലത്ത് ആറുമണി വരെ സിനിമാ ഗാനങ്ങള്‍ അല്ലെങ്കില്‍ സിനിമ. പ്രഭാത പരിപാടിയില്‍ ഒരു സിനിമാതാരമോ അല്ലെങ്കില്‍ അത്തരത്തില്‍ പ്രസിദ്ധി നേടിയ ഒറാളുമായി ഇന്റര്‍വ്യൂ. പിന്നീട് സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഫോണ്‍ ഇന്‍ പരിപാടി. ഉച്ച വരെ സിനിമ. ഉച്ച്ക്കു ശേഷം സീരിയല്‍ വൈകുന്നേരം സിനിമ. പിന്നീട് സിനിമാ ഗാനങ്ങള്‍ കൊണ്ടുള്ള റിയാലിറ്റി ഷോ. പിന്നെ സിനിമാ താരങ്ങളെ അനുകരിച്ചുള്ള കോമഡി ഷോ. രാത്രി സിനിമ. പിന്നെ സിനിമയിലെ ഹാസ്യ സീനുകള്‍  കോര്‍ത്തിണക്കിയ ഹാസ്യ പരിപാടി. സിനിമ....സിനിമ.... വാര്‍ത്തകള്‍ ഒരു ദിവസം ആകെ രണ്ടു മണിക്കൂറോളം. വാര്‍ത്തകള്‍ അറിയിക്കുക എന്ന കേവല ധര്‍മ്മമല്ല ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. വാര്‍ത്തകള്‍ കൊണ്ട് കോളിളക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വാര്‍ത്തകളിലൂടെ വാര്‍ത്ത സ്ര്ഷ്ടിക്കാന്‍ ശ്രമിക്കുന്ന ‘പാപ്പരാസികളുടെ’ പണി. ഇവിടെ പത്ര ധര്‍മ്മം പോയിട്ട് ഒരു ‘മണ്ണാങ്കട്ടയുമില്ല, സുഹൃത്തുക്കളേ. ഒരു ‘ഫുള്‍’ കിട്ടിയാല്‍ വേണ്ടതുപോലെ എഴുതിക്കൊടുക്കുന്ന പത്രധര്‍മ്മം ഉണ്ടെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ?.

   പരസ്യങ്ങള്‍                                                                                                       മലയാളിയുടെ ജീവിതരീതി മാറിപ്പോയതിനു കാരണം ഇതുമാത്രമാവണമെന്നില്ല. ഗീബല്ണ്ടത്സണ്‍ ഒരു കള്ളം പലശ്യം പഞ്ഞ് അതിനെ സത്യമെന്നു ധരിപ്പിച്ചതുപോലെ പരസ്യങ്ങളില്‍ പയുന്ന കളവു മുഴുവന്‍ നമ്മള്‍  അറിയാതെ സത്യമെന്നു കരുതി വാങ്ങിയും തിന്നും ഉപയോഗിച്ചും ഇരിക്കുന്നു.  നമ്മുടെ കുട്ടികള്‍ പരിപാടികളെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് പരസ്യമാണെല്ലോ. തടിവെക്കാനും ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും സൗന്ദര്യം കൂട്ടാനും ആസ്ത്മ മാറ്റാനും എന്നു തുടങ്ങി സകലതും വാങ്ങി ഉപയോഗിച്ചും പരസ്യങ്ങളില്‍ കാണുന്ന പോലെ കൊഴുപ്പു നിഞ്ഞ ഭക്ഷണം ഉണ്ടാക്കി തിന്നും ജീവിതത്തെ നാം എത്ര മാറ്റിക്കളഞ്ഞു? ഒന്നു തിരിഞ്ഞു നോക്കു, എണ്‍പതുകളിലെ നമ്മളെ....  നമ്മള്‍ അന്നും ഉണ്ടായിരുന്നു എത്ര വിചിത്രം!


Saturday, April 10, 2010

ചെക്കിണീ പിന്നെയും തെങ്ങില്‍ തന്നെ.

        കുഞ്ഞിക്കേളപ്പന്‍ നായരുടെ തലയില്‍ ഒരു ഉണക്ക തേങ്ങ വീണപ്പോഴാണ് ചെക്കിണിക്ക്   തലയില്‍ വെളിച്ചം ഉദിച്ചത്. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചതിന്റെ അതേ ഉഷാര്‍ തലയിലേന്തി ചെക്കിണി അല്പ്പനേരം എല്ലാം മറന്നു ചിന്താധീനനായി നിന്നു. കുഞിക്കേളപ്പന്‍ നായരുടെ തലയില്‍ തേങ്ങാ വീണത് ഒരു നിര്‍ഭാഗ്യമായി  ചെക്കിണിക്ക് തോന്നിയില്ല. കുഞിക്കേളപ്പന്‍ നായര്‍ അറിയപ്പെടുന്ന ബൂര്‍ഷ്വാസിയാണ്. ന്ചാലഞ്ച്  ഏക്കര്‍ തെങ്ങിന്‍ തോട്ടമുള്ള ടിയാന്റെ തെങ്ങുകള്‍ കനം തൂങ്ങി നില്ക്കാന്‍  തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. കാരണം മറ്റൊന്നു മല്ല. സ്ഥിരം തെങ്ങിന്മേല്‍ കയറിയിരുന്ന പാക്കരന്‍ വിസ സംഘടിപ്പിച്ച് ദുബായില്‍ പോയിക്കളഞ്ഞു.
           അതോടുകൂടി കുഞ്ഞിക്കേളപ്പന്‍ നായരുടെ കഷ്ടകാലവും തുടങ്ങി. നാട്ടില്‍ അവശേഷിച്ചിരിക്കുന്ന ചുരുക്കം ചില തെങ്ങുകയറ്റക്കാരുടെ വീടുകള്‍ കയറി ഇങ്ങി നായരുടെ ചെരുപ്പു തേഞ്ഞു.  അങ്ങനെ നിരാശനായി തെങ്ങിന്റെ മണ്ടയിലേക്ക് നോക്കി നെടുവീര്‍പ്പിടുമ്പോഴാണ്  മൂപ്പരുടെ മണ്ടയില്‍ കല്പ്പവൃക്ഷം ക്ഷമ നശിച്ച് ഇടിച്ചിങ്ങിയത്. ചെക്കിണി വാര്‍ത്ത​അറിഞ്ഞതും ആദ്യം ഒന്നു ഞെട്ടി. കാരണം തലയില്‍ തേങ്ങാ വീണാല്‍ ആളു കാലിയായിപ്പോകും. ആ ബൂര്‍ഷ്വാസി  ചാകുന്നതില്‍ ചെക്കിണിക്ക് ദുഖമില്ല. കാരണം ബൂര്‍ഷ്വാസികള്‍ ചൂഷകരാണെന്ന സിദ്ധാന്തം ചെക്കിണി പാര്‍ട്ടി ക്ലാസൂകളില്‍ മനസ്സിലാക്കിയിട്ടുണ്ട്. ആളു ചത്തോട്ടെ, പക്ഷേ, മാവു മുറിച്ചതിന്റെ കൂലിയായി തനിക്ക് കിട്ടാനുള്ള ബാക്കി പണം കിട്ടാതായി പോകുമോ എന്ന ഭയം ചെക്കിണീക്ക് ഉണ്ടായി. എനാല്‍ പുതിയ നിലാവെളിച്ചം തലയിലുദിച്ചതോടെ ചെക്കിണി ഉഷാറായി.
നാട്ടില്‍ തെങ്ങ് ഒരു അധികപ്പറ്റാണെന്ന് തെങ്ങിനു തന്നെ തോന്നി തുടങ്ങിയിരിക്കുന്നു. പുതിയ ചെക്കന്‍ മാരൊന്നും അത്തരം വേണ്ടാതീനത്തിനു  പോകുന്നില്ല. ചെക്കിണി തന്റെ ചെക്കനെ ഒന്നു പരീക്ഷിച്ചതാണ്. ചെക്കന് മുട്ടിനു മുട്ടിനു  ജീന്‍സു  വേണം കുപ്പായം വേണം. ഇതൊക്കെ ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയതോടെ ചെക്കിണീ  പഞ്ഞു.
“ചെക്കാ, പോയി തെങ്ങുമ്മല്‍ കയറി​ പത്തു പൈസ ഇണ്ടാക്കാന്‍ ന്നോക്ക്”
ചെക്കന്‍ മടിച്ചു മടിച്ചാണെങ്കിലും അവസാനം തെങ്ങു കയറ്റത്തിനു പോയി. മൂന്നാം നാള്‍  ആയുധം വെച്ചു കീഴടങ്ങി
ചെക്കിണി കാരണം തിരക്കി.
ചെക്കന്‍ പഞ്ഞു.
“തെങ്ങിന്റെ മുയിങ്ങു മണത്തിറ്റ്   പെണ്‍കുട്ട്യള്‍ അടുത്തേക്ക് വരുന്നില്ല”
ചെക്കിണി പിന്നെ ഒന്നും പറഞ്ഞില്ല. നാട്ടില്‍ പണിയില്ലെന്നും പറഞ്ഞ് തൊഴിലില്ലായ്മ വേദനവും വാങ്ങി നടക്കുന്ന ചെറുപ്പക്കാരെപ്പറ്റി ചെക്കിണി ഓര്‍ത്തു. അന്തസ്സായി കുപ്പായവും മൂടുതൂങ്ങിയ ജീന്‍സുമിട്ട് അതിലെയും ഇതിലെയും അങ്ങനെ വിലസിനടങ്ക്കുന്നതിന്റെ സുഖം പോഴത്തക്കാരന്‍ ചെക്കിണീക്ക് അറിയാമോ? ഏതെങ്കിലും ഒരു മൊബൈലു കമ്പനിക്കാരന്റെയോ ഫൈനാന്സി‍യറുടെയോ പുസ്തക വില്പ്പനക്കാരന്റെയോ കൂലിക്കാരനായി അന്തസ്സായി പണിയെടുക്കുന്നതിന്റെ സുഖങ്ങള് എപ്പടി എന്നു ചെക്കിണീ മനസ്സിലാക്കിയിട്ടില്ല. അപ്പോഴാണു ഒരു തെങ്ങുകയറ്റം വന്നിരിക്കുന്നത്. നാട് മൊത്തം കമ്പ്യൂട്ടറൈസ് ചെയ്തു കഴിഞ്ഞു. മൊബൈല്‍ ഫോണും നെറ്റ് ബാങ്കിങ്ങും വന്നു. ഓണ്‍ ലൈന്‍  അല്ലാത്ത ഒരു പരിപാടിയും നാട്ടിലില്ല. അപ്പോഴാണ് ഒരു കൃഷി. ചെറുപ്പക്കാരെ അതിനൊന്നും കിട്ടില്ല.
ഇതൊന്നും മനസ്സിലാക്കാതെ ചെക്കിണീ ചെക്കനെ തെങ്ങു കയറ്റത്തിനയച്ചു. വിഡ്ഡിത്തം. അല്ലാതെ എന്ത്. ആളുകളുടെ തലയില്‍ തേങ്ങ വീഴുന്നെങ്കില്‍ അത് തെങ്ങിന്റെ കുഴപ്പമാണ്.
ഏതായാലും കുഞ്ഞിക്കേളപ്പന്‍ നായരുടെ തലയില്‍ തേങ്ങാ വീണതോടെ ബോധോദയമുണ്ടായ ചെക്കിണി തല്ക്കാലം മരം വെട്ട് നിര്‍ത്തി തെങ്ങുകയറ്റം തുടങ്ങി  
         വൈകുന്നേരം രണ്ടു കിലോ കപ്പയും ഇത്തിരി മത്തിയുമായി ചെക്കിണി വീട്ടിലെത്തിയാല്‍  അതു തിന്നു തീര്‍ക്കാ‍ന്‍ ചെക്കന്‍ വീട്ടിലുണ്ടാവും എന്നു ചെക്കിണിക്ക് അറിയാം.

My Blog List

Subscribe Now: Feed Icon