കവിത വിറ്റ് കള്ളു കുടിച്ച് നീ
വഴി പിഴച്ചു പോയി.
നിനക്കു മുമ്പേ ജനിച്ചവന്‍ നീ തന്നെ
ആയിരുന്നു.
നിന്റെ സ്നാപകനും വഴികാട്ടിയും എല്ലാം നീ തന്നെ.
വഴിവക്കില്‍, ആള്‍ക്കൂട്ടത്തില്‍,
ഉത്സവപ്പറമ്പില്‍, തീവണ്ടിയില്‍,
നീ ലഹരിയെ കവിതയാക്കി,
കവിതയെ ലഹരിയാക്കി.
കത്തുന്ന മധ്യാഹ്നത്തില്‍
നീ പ്രണയത്തിന്റെ ‘ഒരില ഭക്ഷിച്ചു’
വറുതിയാല്‍ വറ്റിയ കണ്ണില്‍
കെട്ടുപോയ അഗ്നി ഉമിത്തീ പോലെ പടരുന്നത്
ഞങ്ങള്‍ അറിഞ്ഞില്ല.
ചിത്തരോഗാശുപത്രില്‍ നിന്നും
ഇറങ്ങിയോടിയത് നീ ആയിരുന്നില്ല.
വഴിയില്‍ എവിടെയോ നീ പൊഴിഞ്ഞു പോയിരുന്നു.
ഹ്രിദയത്തിലെ ആ ചുവന്ന പൂ
ആരോ ഇറുത്തെടുത്ത്
നിന്റെ മുഖം മൂടുമെന്ന് നീ വെറുതെ സ്വപ്നം കണ്ടു.
നിന്റെ ശവപ്പെട്ടി ചുമക്കുന്നവരില്‍ ഏറ്റവും
മുമ്പില്‍ ബറബ്ബാസ് തന്നെയായിരുന്നു.
തെരുവോരത്ത് നീ വീണ്ടും നുരഞ്ഞു പൊന്തുകയാണ്.
പ്രണയത്തിനും പാപത്തിനുമിടക്ക്
അലിഞ്ഞുതീര്‍ന്നു പോയി, നീ.
8 comments:
കവിയോടുള്ള ആത്മരോഷമോ..അതോ കരുണയോ?
very good
ആര്‍ക്ക് കഴിയും ഇങ്ങനെ? വ്യവസ്ഥാപിത മൂല്യങ്ങളോട് പടപൊരുതാന്‍ മനഃപൂര്‍വം മുന്നിട്ടിറങ്ങിയതല്ല, അയ്യപ്പന്‍. എങ്കിലും തനിക്കുവേണ്ടി ജീവിച്ചു മരിച്ച മറ്റൊരാള്‍ ഇങ്ങനെ ഉണ്ടാവില്ല.
nannayittundu baluetta,
valare mikacha kavitha.... abhinandanangal.....
Very good....
കവിത മുമ്പേ നടക്കട്ടെ കവിയില്ലെങ്ങിലും
കവിത മനോഹരം
ആശംസകൾ
Post a Comment